മൈലാഞ്ചി

ജാലകം

Saturday 3 January, 2015

തീണ്ടലും തൊടീലും അത്രപെട്ടെന്ന് വഴിമാറില്ല ..

കഴിഞ്ഞാഴ്ചത്തെ മാതൃഭൂമി വീക്കിലി ഇന്നാണ് വായിച്ചത്.. ജാതി, അയിത്തം തുടങ്ങിയ ചര്‍ച്ചകള്‍ വായിച്ചപ്പോള്‍ കഴിഞ്ഞയാഴ്ച കര്‍ണാടകയില്‍ ഏട്ടന്റെ സഹോദരന്മാരുടെ അടുത്ത് ഇതേ കാര്യങ്ങളാണല്ലോ ചര്‍ച്ച ചെയ്തത് എന്നത് കൌതുകത്തോടെ ഓര്‍ത്തു .. 

കാര്യമായ ഉച്ചനീചത്വം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് അവിടെ .. ചെറിയ തോതിലെങ്കിലും അതില്‍ വരുന്ന മാറ്റത്തില്‍ അസ്വസ്ഥരാണ് പലരും (സവര്‍ണര്‍ എന്നു പറയേണ്ടതില്ലല്ലോ) ... താഴ്ന്ന ജാതിക്കാര്‍ ഇപ്പോള്‍ അഹങ്കാരികളാകുന്നു എന്നും ഗവണ്‍മെന്റ് സൌജന്യങ്ങള്‍ കൊടുത്തുകൊടുത്ത് അവരെ മടിയന്മാരാക്കുന്നു എന്നും ഒക്കെ കേട്ടു (എന്നുവച്ചാല്‍ പഴയപോലെ ഇവരുടെ വീടുകളില്‍ നിസ്സാരകൂലിക്ക് ആളെ കിട്ടുന്നില്ല എന്നുസാരം)..

ജാതിവ്യവസ്ഥ നിലനില്ക്കേണ്ടതിന്റെ ആവശ്യത്തെ‌പ്പറ്റി അവരും ജാതിയേ ഇല്ലാത്ത ഒരു ലോകം ആവശ്യമാണെന്നതിനെപ്പറ്റി ഏട്ടനും ഞാനും വാദിച്ചു... (ഇത്തരം വാദങ്ങള്‍കൊണ്ടൊന്നും വലിയ കാര്യമില്ലെന്നറിയാം.. ജീവിതത്തില്‍നിന്ന് പൂര്‍ണമായും ജാതിയെ ഇല്ലാതാക്കാന്‍ ഇപ്പോള്‍ എനിക്ക് കഴിയില്ലെന്നും അറിയാം..എന്നാലും..... )

വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും അതിലൂടെ പുലര്‍ന്നേക്കാവുന്ന സമഭാവനയെക്കുറിച്ചുമുള്ള സ്വപ്നങ്ങള്‍ പറഞ്ഞപ്പോള്‍ ഏട്ടന്റെ രണ്ടാമത്തെ സഹോദരന്റെ ചോദ്യം.. "ഇവരൊക്കെ പഠിച്ച് ജോലിക്ക് പോയാല്‍ തൊഴുത്തിലെ ചാണകം ആരുവാരും?"

എക്സാറ്റ്‍ലി ദ പോയ്ന്റ് ...!!! വിദ്യാഭ്യാസമില്ലാതെ, ജീവിക്കാന്‍ മറ്റു നിവൃത്തിയില്ലാതെ പശുക്കളുടെയും മനുഷ്യന്റെയും ചാണകം വാരാന്‍ ഒരു കൂട്ടര്‍ ഉണ്ടാവേണ്ടത് ചിലരുടെ ആവശ്യമാണ്...

കൂട്ടുകാര്‍