മൈലാഞ്ചി

ജാലകം

Saturday 14 June, 2014

ബാംഗ്ലൂര്‍ ഡേയ്സ്....

കഴിഞ്ഞാഴ്ച അച്ചൂന്റെ പനിമൂലം മാറ്റിവച്ച് കാണാതെ പോവുമോ ന്ന് പേടിച്ച ബാംഗ്ലൂര്‍ ഡേയ്സ് ഇന്നലെ കണ്ടുചുരുക്കിപ്പറഞ്ഞാല്‍ ഇഷ്ടായിനല്ലോണം ഇഷ്ടായി...

മനസില്‍ അല്പമെങ്കിലും യുവത്വം കുട്ടിത്തം ഒക്കെ ഉള്ളവര്‍ക്ക് നല്ലോണം ഇഷ്ടാവുംഅല്ലാത്തോര്‍ക്ക് ഇഷ്ടപ്പെടുമായിരിക്കും എന്നേ പറയാനാവൂഅറിഞ്ഞൂട.. എന്നുകരുതി ഇതൊരു ന്യൂജനറേഷന്‍ തട്ടിക്കൂട്ട് പടമൊന്നുമല്ല.. എങ്കിലും ഇന്നത്തെ തലമുറയുടെ കാഴ്ചപ്പാടുകള്‍ കുറെയൊക്കെ ഈ ചിത്രത്തെ നയിക്കുന്നുണ്ട്താനും... അതെന്തെങ്കിലുമാവട്ടെ... ഞങ്ങള്‍ക്ക് നാലുപേര്‍ക്കും സിനിമ നല്ലോണം ഇഷ്ടായി ....

അഭിനേതാക്കളില്‍ നിവിന്‍പോളിയും പാര്‍വതിയും തന്നെ ഏറ്റവും മുന്നില്‍ ... ഫഹദ് ഫാസില്‍ ദുല്‍ക്കര്‍സല്‍മാന്‍നസ്രിയ എന്നിവരും കല്പന അടക്കമുള്ള മുതിര്‍ന്നവരുടെ നിരയും എല്ലാരും നന്നായിട്ടുണ്ട്.

ചില രംഗങ്ങളില്‍ നല്ലോണം ചിരിച്ചുഒട്ടും വളിപ്പല്ലാത്ത തമാശകളും ചാണകക്കുഴിയല്ലാത്ത രംഗങ്ങളും കാണുമ്പോ എന്തൊരു സുഖം!!!

ചില രംഗങ്ങളില്‍ സംവിധായിക കം തിരക്കഥാകൃത്തിന് ഫുള്‍മാര്‍ക്ക് കൊടുക്കണംക്ലീഷേകളില്‍നിന്നുള്ള ഒഴിഞ്ഞുമാറലിന് പ്രത്യേകിച്ചും... ഇഷ തല്‍വാറിനോടുള്ള നിവിന്‍പോളിയുടെ ലാസ്റ്റ് ഡയലോഗിന്റെ ബാക്ഗ്രൌണ്ട് മ്യൂസിക് വിജയരാഘവന്റെ കത്ത് രണ്ടുമൂഡില്‍ വായിക്കുന്നത് തുടങ്ങി പുതുമകള്‍ ഏറെയുണ്ട്...

നിവിന്‍പോളിയുടെ കഥാപാത്രം ഒരു ശരാശരി മലയാളിയാണ്അച്ഛന്റെ സുഖാന്വേഷണയാത്രകളെ വിശാലമനസ്സോടെ അംഗീകരിക്കാന്‍ കഴിയുന്നയാള്‍ പക്ഷേ അമ്മയുടെ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ പ്രയാസപ്പെടുന്നു... അമ്മ ഒരു നൊസ്റ്റാള്‍ജിക് പ്രൊഡക്റ്റ് ആണല്ലോഅവിടെ വ്യക്തിത്വത്തിനേക്കാള്‍ പ്രാധാന്യം മറ്റുപലതിനുമാണല്ലോ.. എന്തായാലും അവസാനം അല്പം സഹാനുഭൂതിയോടെ ഉള്‍ക്കൊള്ളാന്‍ അയാള്‍ ശ്രമിക്കുന്നു എന്നിടത്ത് പ്രതീക്ഷയുടെ ഒരു കച്ചിത്തുരുമ്പ്...

നസ്രിയയുടെ കഥാപാത്രം ഭര്‍ത്താവിന്റെ ഭൂതകാലം മനസിലാക്കി തിരിച്ചുവന്ന് പെരുമാറുന്ന രീതി പ്രത്യേകം ഇഷ്ടപ്പെട്ടുഅവള്‍ സ്വയം നിര്‍ണയിക്കാന്‍ തുടങ്ങിയപ്പോള്‍ രണ്ടു വഴിക്കോടിയിരുന്ന അവരുടെ വണ്ടികള്‍ ഒരേ ദിശയിലേക്കെത്തി.. (ജോഗിംഗുമായി ബന്ധപ്പെടുത്തി ഇത് വളരെ രസകരമായി ആവിഷ്കരിച്ചിട്ടുണ്ട്..)

പാര്‍വതിയുടെ കഥാപാത്രം നല്‍കുന്ന പോസിറ്റീവ് എനര്‍ജി വലുതുതന്നെ..

പറഞ്ഞുതുടങ്ങിയാല്‍ കുറെയുണ്ടാവും...

ആദ്യം പറഞ്ഞപോലെ തീരെ മരവിച്ചിട്ടില്ലാത്തോര്‍ക്കൊക്കെ ഇഷ്ടമാവാന്‍ ചാന്‍സുണ്ട് .. കണ്ടുനോക്കൂ...



ഈയടുത്ത് വായിച്ച ഒരു റിവ്യൂവില്‍ ഇതിലെ വലിയ ചില സദാചാരപ്രശ്നങ്ങളെപ്പറ്റി പറഞ്ഞിരുന്നുഅതുകൊണ്ടുതന്നെ സിനിമ ശരിയല്ലെന്നും.. സിനിമ കാണാതെ അഭിപ്രായം പറയാന്‍ പാടില്ലല്ലോ..അതോണ്ട് ഇപ്പോ പറയാം എന്നു തോന്നുന്നു ....

നസ്രിയ അവതരിപ്പിക്കുന്ന ദിവ്യയുടെ കല്യാണത്തലേന്ന് ഏറ്റവും അടുത്ത സുഹൃത്തുക്കളായ കസിന്‍സിനൊപ്പം ചീട്ടുകളിക്കുന്നതും അവിടെത്തന്നെ കിടന്നുറങ്ങുന്നതും ഭര്‍ത്താവ് ബിസിനസ് ടൂര്‍ പോയപ്പോള്‍ ഇതേ കൂട്ടുകാര്‍-കസിന്‍സിനൊപ്പം ബാംഗ്ലൂര്‍ കറങ്ങാന്‍ പോകുന്നതും കണ്ട് നമ്മുടെ നാട്ടിലെ കുട്ടികള്‍ വഴിതെറ്റിപ്പോയേ എന്നു വിലപിക്കുന്നതായിരുന്നു ആ റിവ്യൂസാമാന്യം നീളമുള്ള സിനിമയിലെ നല്ല വശങ്ങളെല്ലാം കളഞ്ഞ് ഇതുമാത്രം വലിയ പ്രശ്നമായി കാണുകയും സദാചാരം നഷ്ടപ്പെട്ട യുവതലമുറയെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെടുകയും ചെയ്യുന്ന അദ്ദേഹം തലച്ചോറുകൊണ്ടല്ല മറ്റേതോ അവയവംകൊണ്ടാണ് ചിന്തിക്കുന്നത് എന്ന് തോന്നിപ്പോയി.. അടുത്ത കൂട്ടുകാര്‍ മാത്രമല്ല കസിന്‍സുകൂടിയായ രണ്ടുപേരെ അത്രയധികം വിശ്വസിക്കുന്നതുകൊണ്ടാണല്ലോ ദിവ്യ അത്ര അടുത്ത് പെരുമാറുന്നത്ഭര്‍ത്താവിന് ഇവരെ പരിചയപ്പെടുത്തുമ്പോഴും കെട്ടിപ്പിടിച്ച് പരിചയപ്പെടുത്തുന്നത് ആ അടുപ്പവും വിശ്വാസവും തന്നെയല്ലേ കാണിക്കുന്നത്വെടിമരുന്നും തീപ്പെട്ടിയും എന്ന സ്ഥിരം പ്രയോഗത്തെ ഓര്‍മിപ്പിച്ച് ഒരു പ്രശ്നവുമില്ലാതെ ഇവര്‍ എങ്ങനെ കിടന്നുറങ്ങുന്നു എന്ന് അത്ഭുതപ്പെടുന്ന ആ റിവ്യൂവില്‍ ഇന്നത്തെ തലമുറയുടെ സംസ്കാരമില്ലായ്മയെക്കുറിച്ച് ഏറെ ആശങ്കപ്പെടുന്നുണ്ട്എന്റെ സംശയംഒരു പെണ്‍കുട്ടിയും രണ്ട് ആണ്‍കുട്ടികളും ഒരു കട്ടിലില്‍ ഒരു രാത്രി "ഉറങ്ങി” എന്നതാണോ സംസ്കാരശൂന്യതഅതോ അവിടെ "എന്തെങ്കിലുംസംഭവിക്കേണ്ടതായിരുന്നു എന്നൊക്കെ തോന്നുന്നതോ?

വിശ്വാസം എന്നത് സ്നേഹത്തിനേക്കാള്‍ ഒരുപടി മുന്നില്‍ത്തന്നെ നില്‍ക്കുന്ന ഒന്നാണ്അത്തരത്തില്‍ വിശ്വസിക്കാവുന്ന കൂട്ടുകാര്‍ എല്ലാവര്‍ക്കും ഉണ്ടാവാനുള്ള അവസരം സൃഷ്ടിക്കുകയാണ് വേണ്ടത് എന്ന് തോന്നുന്നുവേലികെട്ടിത്തിരിച്ച് തങ്ങളെന്തോ തൊട്ടാല്‍പ്പൊട്ടും ഇംഗ്ലീഷ് മുട്ടയാണ് എന്ന തോന്നല്‍ ഇല്ലാതെ വളരാന്‍ ഏതുകുട്ടിക്കും കഴിയണം... ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും..

സാഹോദര്യം എന്ന ലേബല്‍ ഇടാതെതന്നെ പരസ്പരം കളങ്കമില്ലാതെ സ്നേഹിക്കാന്‍ കഴിയുമെന്നല്ലേ നമ്മള്‍ കുട്ടികളോട് പറഞ്ഞുകൊടുക്കേണ്ടത്അതോ പെങ്ങളായാല്‍പ്പോലും ഒരകലം വിട്ടുപെരുമാറണമെന്നോ?

കൂട്ടുകാര്‍