മൈലാഞ്ചി

ജാലകം

Friday 25 November, 2011

വിരിപ്പും പുതപ്പും...


വിരുന്നുകാര്‍ മടങ്ങിപ്പോയ
രാത്രിയിലാണ്
അമ്മയുടെ പുതപ്പും
മകളുടെ വിരിപ്പും
തമ്മില്‍
മാറിപ്പോയത്..

പേരെന്തായാലും
കൈലേസിന്റെ ധര്‍മ്മമാണു
തനിക്കെന്ന്
പുതപ്പ്
മകളോട്
സങ്കടം പറഞ്ഞു..

മലര്‍ന്നു നിവര്‍ന്നു കിടക്കുമ്പോള്‍
കമിഴ്ന്നു വീഴുന്ന പിറുപിറുക്കലും
ഇളംമനസില്‍ ഒതുങ്ങാത്ത
കൊടും സംഘര്‍ഷങ്ങളും
ഇത്തിരി ദേഷ്യവും
ഒത്തിരി സ്നേഹവും
മകള്‍പോലുമറിയാതെ
ഏറ്റുവാങ്ങാമെന്ന്
വിരിപ്പ്
അമ്മയെ പഠിപ്പിച്ചു..

അന്ന് രാത്രി
അമ്മപ്പുതപ്പില്‍
മകള്‍
സ്വപ്നം കാണാതുറങ്ങി..

പിറ്റേന്ന്
കണ്ണെരിയിക്കുന്ന
സോപ്പുപതയെ മറന്ന്
അലക്കുയന്ത്രത്തിനുള്ളില്‍
പുതപ്പും വിരിപ്പും
കെട്ടിപ്പിടിച്ചുനിന്നു..

കൂട്ടുകാര്‍