മൈലാഞ്ചി

ജാലകം

Thursday, 20 May 2010

പ്രണയഗംഗ

ഹിമവാനില്‍ നിന്ന്
ഒഴുകിത്തുടങ്ങിയത്
നിഷ്കളങ്കതയായിരുന്നു..

കാലവും ദേശവും കടന്ന്
കാശിയിലെത്തി
മറ്റുള്ളവരുടെ പാപങ്ങള്‍ ഏറ്റുവാങ്ങി
അകം നിറയെ
ശവഗന്ധവും പേറി
പുറമേ സ്വച്ഛമായൊഴുകി...

പാപങ്ങളെല്ലാം
പൂര്‍ണമനസോടെ
ഏറ്റെടുക്കുമ്പോഴും
പുണ്യമാണല്ലോ ചെയ്യുന്നതെന്ന്
മനസു നിറഞ്ഞു...

തീരത്തിന്റെ വിശുദ്ധിയും
ജലത്തിന്റെ നിര്‍മലതയും
വ്യാപാരതന്ത്രമാണെന്ന്
തിരിച്ചറിഞ്ഞപ്പോള്‍
എല്ലാ പുണ്യങ്ങളും
പാപങ്ങളായി
വിഷം ചീറ്റുന്നു...

ഈ കറയെല്ലാം കഴുകി
വിശുദ്ധയായ്
മുങ്ങിനിവരാന്‍
അഗാധ സമുദ്രമേ
നിന്നിലേക്കടിയട്ടെയോ?

കൂട്ടുകാര്‍